I see the world in my own ways
I see respect, I see love
I see justice, I see patience
I see hope, I see faith
But when I changed my view ,
I realised its just a reflection of my thoughts
സാമാന്യം തിരക്കുള്ള കോഴിക്കോട് ബീച് ... ( ടിംഗ് , ടിംഗ് , ടിംഗ് .. കടല വറുക്കുന്ന ചാട്ടുകം ചീനച്ചട്ടിയിൽ തട്ടിയുണ്ടാവുന്ന ശബ്ദം, കടല, കടല, കടല, നല്ല ചൂടുള്ള കടല എന്നുറക്കേയുള്ള വിളി , അതിനോടു മത്സരിക്കുന്ന രീതിയിൽ കടൽ ഭിത്തിയിൽ അടിക്കുന്ന തിരകളുടെ ആരവം , ഇതു രണ്ടും മാറി മാറി കേൾക്കാം പുറകിൽ ) ആളുകൾ കൂട്ടമായും ഒറ്റക്കും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ , അപ്പം ചുട്ടു കളിക്കുന്നവർ , ബലൂണ്‍ വിറ്റു നടക്കുന്നവർ , തീരമെത്തുന്ന തിരിയിൽ കാലുകൾ നനക്കാനായി നിന്നു അവസാനം തിരയെ പേടിച്ചു പുറകോട്ടു ഓടിക്കളയുന്നവർ. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ ഒരു പൊതി കടലയും പിടിച്ചുകൊണ്ടു ഞാനും. പക്ഷെ ഇതൊന്നും എന്നെ അലട്ടുന്നില്ല. മനസ് മറ്റെന്തോ ഒരു ചിന്തയിലാണ് . കവിത : "എന്തു പറ്റി സഘാവേ ..ഇങ്ങനെ ഇരിക്കാൻ .. അത്രക്കു മനോഹരമാണോ ഈ തിരകൾ , ഞാൻ കാണുന്ന അതേ ഭംഗിയും അതേ കവിതകളുമാണോ ഈ തിരകളിൽ നീയും കാണുന്നത്?" കവിതയുടെ ഈ ചോദ്യം കേട്ടാണു ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത് . കവിത: "അതോ തിരകൾ എണ്ണുകയാണോ " "കടലിന്റെ...
ഇന്നലകളുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. വര്‍ത്തമാനത്തില്‍ ലസ്ക്ഷ്യബൊധമില്ലതെ അലയുന്ന മനസ് ആദ്യമായി ഒന്നിനെ തേടി ചെന്നു, നിന്റെ ഓര്‍മ്മകളെ.ഇപ്പോഴും എന്റെ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് നിന്നിലാണ്. എന്റെ ഓര്‍മ്മകളെ കൂട്ടിച്ചേര്‍ത്ത് ഒരു ചിത്രം വരച്ചാല്‍ ശോഭനമായ എല്ലാ വര്‍ണങ്ങളിലും നിന്റെ സാന്നിധ്യം മാത്രം. ഇന്ന് ഞാന്‍ തിരിച്ചറിയുന്നു എന്നിലെ നിന്നെ. വാക്കുകള്‍ പകരം വക്കനില്ലാത്ത ഒരു നൊവെനിക്കു തന്നുകൊണ്ട് നീ എങ്ങോ മറഞ്ഞു. അല്ല നിന്നിലെ ഞാന്‍ എങ്ങോ മറഞ്ഞു. ചിന്തകള്‍ പ്രണയത്തെ വീണ്ടെടുക്കുമ്പോള്‍ വിരഹവും പുനര്‍ജനിക്കുന്നു. പ്രണയമോ വിരഹമോ വലുത്? ഒന്ന് മറ്റൊന്നിനെ ശകതിപ്പെടുതുന്നു. കടന്നു പോകുന്ന ദിവസങ്ങള്‍ ഇന്നലകലവുമ്പോള് ഓര്‍മ്മകളും മറ്റൊരു തലത്തില്‍ എത്തുന്നു .
കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്റെ ചിന്ത.അമ്മാവന്റെ വീടിന്റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള് അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്ക്കാന് എനിക്കിഷ്ടമില്ലയിരുന്നു. ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് ...
Comments